കൂടന്‍കുളം: ജനകീയ സമരവും ഇടതുപക്ഷവും

May 19, 2012
Koodankulam-March-16

ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടിപാടം തിരുനെല്‍വേലിയിലാണ്.തമിഴ്‌നാട്ടില്‍ കാറ്റ് ഉറവിടമാക്കി 5,800 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. കൂടംകുളത്ത് ആറു റിയാക്ടറുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ട് നമുക്ക് ഉണ്ടാക്കാവുന്ന പരവാമധി ഊര്‍ജം 10,000 മേഗാവാട്ട് വൈദ്യുതി മാത്രമാണ്. കൃത്യമായ രീതിയില്‍ മറ്റ് പ്രകൃതിദത്ത ഉറവിടങ്ങള്‍ കൂടി ഉപയോഗിച്ച് ഇന്ത്യയ്ക്ക് വൈദ്യുതി ക്ഷാമത്തെ മറികടക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കേ കോടികളുടെ നഷ്ടത്തിന്റെ പേരില്‍ നാം കണ്ണടയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ജീവിതസമരത്തോടാണ്. മരണം വരെ സമരം ചെയ്യുമെന്ന് പറയുന്ന ഒരു ജനതയുടെ ആത്മവിശ്വാസത്തെ കണ്ടില്ലെന്നു നടിക്കുന്നത് ഏത് രാഷ്ട്രീയ ബോധത്തിന്റെ മറുപുറമാണ്?
Read more »

നാടന്‍ പാട്ട് അച്ചടിയില്‍: ചരിത്രവും ധര്‍മവും

May 17, 2012
folk

ഫോക്‌ലോര്‍ പഠനത്തെ സംബന്ധിച്ചിടത്തോളം ഫോക്‌ലോര്‍ എന്നത് വര്‍ത്തമാനകാലത്ത് നിലനില്ക്കുന്നതാണ്. ഇന്നലെയുടെ പിന്‍ബലം അതിന് ഉണ്ടായിരിക്കാം. എന്നാല്‍ അത് ഒരു പഴയ വസ്തുവല്ല. നാടന്‍ പാട്ടുകള്‍ ഇന്നിനെക്കുറിച്ചുള്ള, വര്‍ത്തമാന സംഭവങ്ങളോടുള്ള ജനതയുടെ പ്രതികരണം ആണ്. ഫോക്‌ലോര്‍ പഠനവും വര്‍ത്തമാനകാലത്തെ കുറിച്ചുള്ള പഠനമാണ്, അങ്ങനെ വരുമ്പോള്‍ ശേഖരിക്കപ്പെടുകയും പഠിക്കപ്പെട്ടവയുമായ നാടന്‍പാട്ടുകള്‍ അവയുടെ വിശദീകരണത്തില്‍ പറയുന്നതുപോലെ ചരിത്രാംശമുള്ള ചില വസ്തുതകളാണ് ജനത അവരുടെതെന്ന് കരുതി പ്രയോഗിക്കുകയും പുനരുല്പാദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ കാണപ്പെടുന്ന, കൂട്ടായ്മയുടെ കാഴ്ച്ചയില്‍ 'നാടന്‍പാട്ട്' എന്ന വര്‍ഗീകരണത്തില്‍ ഉള്‍പ്പെടുന്ന ഏത് പാട്ടും ഫോക്‌ലോര്‍ പഠനത്തില്‍ നാടന്‍ പാട്ടാണ്
Read more »

ജെഎന്‍യു: ചുവര്‍ചിത്രങ്ങള്‍ക്കപ്പുറത്തെ പൊതുബോധം

May 15, 2012
aisa

ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ താരതമ്യേന സാനിധ്യം കുറഞ്ഞ എംഎല്‍ ലിബറേഷന് കൈക്കൊള്ളേണ്ട രാഷ്ട്രീയ നിലപാടുകളും അതിന്റെ സങ്കീര്‍ണതകളും സിപിഎമ്മിനെ അപേക്ഷിച്ച് എളുപ്പവും ഏകമുഖവുമാണ്. ഇവിടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നിലനിന്നു പ്രവര്‍ത്തിക്കേണ്ട സിപിഎമ്മിന് തങ്ങളുടെ നയത്തെ പലപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയവുമായി ഏറ്റുമുട്ടിക്കൊണ്ടോ, വിലപേശല്‍ രാഷ്ട്രീയത്തിന് വിധേയമാക്കികൊണ്ടോ മാത്രമാണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടി വരുന്ന സിപിഎമ്മിന്റെ നയസമീപനങ്ങളെ ഏറിയോ കുറഞ്ഞോ പിന്തുണക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസ, എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കുന്നതും. ഈ അവസരവാദ രാഷ്ട്രീയമാണ് ഐസയുടെ ശക്തിയും എസ്എഫ്ഐയുടെ ദൗര്‍ബല്യവും.
Read more »

കുലവും, കുലപതിയും, പിന്നെ കുലംകുത്തികളും

May 14, 2012
Courtesy: Ouutlook

ഈ കുലംകുത്തി പ്രയോഗത്തെ ന്യായീകരിച്ചു കൊണ്ട് രംഗത്തു വന്ന ചിലര്‍ പറഞ്ഞത് വിജയന് പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യതയില്ലെന്നാണ്. തീര്‍ച്ചയായും പിന്തിരിപ്പന്‍ പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യത കമ്യൂണിസ്റ്റുകാര്‍ക്കില്ല. മാത്രമല്ല, അതിനെ ആക്രമിച്ചു തോത്പിക്കേണ്ട ഉത്തരവാദിത്വമുണ്ട് താനും. എന്നാല്‍, പാര്‍ടി വിട്ടു പോയി വേറെ ഇടതുപക്ഷ പാര്‍ടിയുണ്ടാക്കി കോഴിക്കോട് ജില്ലയിലെ ഏതാനും ഗ്രാമങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഒരു പറ്റം സഖാക്കളെ കുലംകുത്തികളെന്ന് ആവര്‍ത്തിച്ചു വിളിക്കുന്നതിലൂടെ ഏതു പൊതുബോധത്തെയാണ് കേരളത്തിലെ ഏറ്റവും വലിയ ഇടതുപാര്‍ടിയുടെ സെക്രട്ടറി ആക്രമിക്കുന്നത്? അതില്‍ എന്തു വിപ്ലവ സന്ദേശമാണ് പതിയിരിക്കുന്നത്?
Read more »

ഒരു രക്തസാക്ഷിയുടെ യാത്രാമൊഴി

May 9, 2012
poem

കതിരുകൊയ്യുന്ന കരവിരുതില്‍ നീ എന്റെ കഴുത്തുറുത്തു മാറ്റിയത് വരാനിരിക്കുന്ന ഏതു വസന്തത്തിന്റെ വഴിപാടിനാണ്? തെരുവില്‍ സഹാജാതന്റെ നിണം സംഗീതം പോലെ ഒഴുകി നടക്കുന്ന കാലം വരും എന്ന് നീ പാടുന്നത് ഏതു മദപ്പാടിന്റെ വിരിഞ്ഞുതൂകലാണ്? ദുര്‍ബലമാകുന്ന വിശ്വാസത്തിനും ജീര്‍ണിച്ച ഗോത്രബോധത്തിനും ഇടയിലിങ്ങനെ നീറിനീറികഴിയാന്‍ എന്റെ സഖാക്കളെ തള്ളിയിട്ടു നീ ഏതു വീഞ്ഞിന്റെ നിശാനാട- കങ്ങളില്‍ ചേക്കേറുകയാണ്
Read more »

പാപിനികളും ഗ്രാന്‍ഡ്മാസ്റ്ററും

May 6, 2012
grandmaster

ഭര്‍ത്താവുമായി പിരിഞ്ഞു ജീവിക്കുകയാണെങ്കിലും, നഗരത്തിലെ പ്രധാന അഭിഭാഷകയായ ദീപ്തിയുടെ മനസില്‍ ഇപ്പോഴും അയാളോടുള്ള ആരാധനയുണ്ട്. മാത്രമല്ല, ജീവിതത്തില്‍ ഒരു പുരുഷനുണ്ടെങ്കില്‍ അത് അയാളാണ് എന്നു പറഞ്ഞു കൊണ്ട് തന്റെ പാതിവ്രത്യം തെളിയിക്കേണ്ട ചുമതലയും അവള്‍ക്കുണ്ട്. ഇല്ലെങ്കില്‍ സൈക്യാട്രിസ്റ്റ് ജേക്കബുമായുള്ള ദീപ്തിയുടെ സൗഹൃദത്തെ കുറിച്ച് പ്രേക്ഷകര്‍ ശങ്കിച്ചു പോയെങ്കിലോ എന്ന് സംവിധായകന്‍ ഭയന്നു കാണും. ഭാര്യയെ ചന്ദ്രശേഖരന്‍ കൈ നീട്ടിയടിക്കുമ്പോഴും, സിദ്ദിക്കിന്റെ കഥാപാത്രം തന്നെ വഞ്ചിക്കാന്‍ ശ്രമിച്ച ചന്ദ്രികയെ മുഖത്തു നോക്കി തെറി വിളിക്കുമ്പോഴും തിയറ്ററില്‍ മുഴങ്ങുന്ന കൈയ്യടി ഉണ്ണികൃഷ്ണന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടില്ല എന്നു കാണിക്കുന്നു. സിനിമയുടെ പശ്ചാത്തലം തന്നെ ‘പാപിനി’കളും വിശ്വാസവഞ്ചകികളുമായ സ്ത്രീകളും അവര്‍ അനുഭവിക്കേണ്ട ശിക്ഷയുമാണ്. അവരെ രക്ഷിക്കാനുള്ള ചുമതലയാകട്ടെ ഉയര്‍ന്ന ധാര്‍മിക മൂല്യങ്ങള്‍ പേറുന്ന, ബുദ്ധിമാനായ ഒരു പൊലീസ് ഉദ്യോഗസ്ഥനും.
Read more »

ആരാണ് ഇതു ചെയ്തത്?

May 5, 2012
TP

സത്യം എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടു വരികയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒപ്പം കൊല്ലപ്പെട്ട സഖാവിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പ് ഉടനേ നിര്‍ത്തുകയും. കൊലയാളികള്‍ ആരായാലും, എത്ര വലിയവരായാലും, ഏതു പാര്‍ടിക്കാരായാലും അവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. സത്യം വെളിച്ചത്തു വരേണ്ടതുമുണ്ട്. അല്ലെങ്കില്‍ അപകടം കേരളത്തിനാണ്. നാമെല്ലാവരും ചേര്‍ന്ന് പണിതിയുയര്‍ത്തിയ കേരളത്തിന്. സഖാവ് ടിപിക്ക് അന്ത്യാഭിവാദ്യങ്ങള്‍.
Read more »

രക്തസാക്ഷി എന്നനിലയില്‍ ഒരു പെണ്‍സഖാവിന്റെ ചില്ലിട്ട പടം….

May 3, 2012
red-flag-ana-bikic

അച്ഛന്റെ പേപ്പര്‍ കൂനയില്‍ നിന്നാണ് കാറല്‍ മാക്സിനെ കളഞ്ഞു കിട്ടിയത് പൂജയ്ക്ക് വയ്ക്കാന്‍ മോന്റെ പുസ്തകം തപ്പിയ മുത്തശിക്ക് പാരീസ് കമ്യൂണ്‍ കിട്ടിയതും അതേ പേപ്പര്‍ കൂനയില്‍നിന്നു തന്നെ ഹെഗലും മാര്‍ക്സും കൈകൊട്ടിക്കളിക്കുന്നതിനിടയിലാണ് മാര്‍ക്സിനെ ഞാന്‍ അടിച്ചോണ്ട് പോന്നത് അച്ഛനാണെന്ന് കരുതിയാണ് ആദ്യം ഉമ്മവച്ചത്. ഉമ്മറച്ചുവരിലെ മാലയിട്ട ചിത്രം അച്ഛനെന്നു ഞാന്‍ വിശ്വസിച്ചതേ ഇല്ല അതിനേക്കാള്‍ എനിക്കിഷ്ടം ഈ ചൊറിയന്‍ താടിക്കാരനെയായിരുന്നു ചൂണ്ടികാണിച്ചു തരാന്‍ അമ്മയില്ലാതെ പോയതുകൊണ്ട് എനിക്കിഷ്ടമുള്ളവരെ ഞാന്‍ അച്ഛാ എന്ന് വിളിച്ചു പെറ്റവയറിന്റെ രാഷ്ട്രീയം പറയാന്‍ ആളില്ലാത്തതുകൊണ്ട് കണ്ടവരെയൊക്കെ അമ്മേയെന്നും
Read more »

നാലാമത്തെ ചുവടുവപ്പ്

May 1, 2012
edit

നല്ല ലേഖനങ്ങള്‍ കണ്ടെത്തല്‍ എല്ലായ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. വലിയ സാമ്പത്തിക മുടക്കൊന്നുമില്ലാതെ ചെറിയ രീതിയില്‍ തുടങ്ങിയ, പരിമിതമായ വായനക്കാരുള്ള ഒരു ഓണ്‍‌ലൈന്‍ മാഗസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ആരംഭകാലത്ത് നേരിട്ട ബുദ്ധിമുട്ട് ഇക്കാര്യത്തില്‍ ഇപ്പോഴില്ല എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. അതിനു കാരണം അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം മികച്ച യുവ എഴുത്തുകാര്‍ ഇന്നു ദില്ലിപോസ്റ്റിനോടൊപ്പമുണ്ട് എന്നതു തന്നെയാണ്. ഇതില്‍ ഭൂരിഭാഗം പേരും ഗവേഷകരാണ്. തുടക്കത്തില്‍ ഞങ്ങളോടു സഹകരിച്ചിരുന്ന പലരും ദില്ലിപോസ്റ്റിന്റെ രാഷ്ട്രീയത്തില്‍ വിയോജിപ്പുണ്ടെന്നു പറഞ്ഞും, മറ്റു ഞങ്ങള്‍ക്കറിയാത്ത കാരണങ്ങളാലും പിന്നീട് സഹകരിക്കാതായിട്ടും അതിനെ അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോകാനായത് ഈ എഴുത്തുകാരുടെ പിന്തുണയുള്ളതുകൊണ്ടാണ്.
Read more »

സ്ത്രീപക്ഷത്തല്ല ഈ ഫിമെയില്‍

April 28, 2012
22-Female-Kottayam3

സമൂഹത്തില്‍ ആകമാനമുള്ള സ്ത്രീ വിരുദ്ധതയെ വ്യക്തികളിലേയ്ക്കും അവരില്‍ നിന്നും അവരുടെ ലൈംഗികാവയവങ്ങളിലേക്കും ഒതുക്കികാണുക എന്ന വലിയ അപരാധമാണ് ഈ ചിത്രം ചെയ്യുന്നത്. അത് സ്ത്രീവിരുദ്ധ ആശയങ്ങള്‍ നിരന്തരം ഉത്പാദിപ്പിക്കുന്ന പിതൃദായകക്രമത്തെ (ഉദ്ദൃത സാമൂഹിക-സാസ്കാരിക ലിംഗത്തെ) കണ്ടില്ലെന്നു നടിക്കലാണ്. അങ്ങിനെ ഈ ചിത്രത്തിലെ ടെസ്സയുടെ പ്രതികാരം പുരുഷമേല്‍ക്കോയ്മയ്ക്ക് യാതൊരു പോറലുമേല്‍പ്പിക്കാതെ "ലിംഗാ"ധിഷ്ഠിതം മാത്രമായി നിലകൊള്ളുന്നു.
Read more »

ഏറെ പഴക്കം ചെന്ന മേല്‍ക്കൂര

April 27, 2012
illus-hameeda

പെട്ടന്ന് പരിചിതമായ കുറെ ശിരസുകള്‍ എന്നെ വലയം വയ്ക്കാന്‍ തുടങ്ങി. അതില്‍ ഗുജറാത്തിലേക്ക് കെട്ടിച്ചയച്ച എന്റെ കൂട്ടുകാരിയുടെ മുഖവും ഉണ്ടായിരുന്നു. വിളറി വെളുത്ത മുഖം, പൂച്ചക്കണ്ണ്, അവിടമാകെ പാറിപ്പറക്കുന്ന ചുരുണ്ടിടതൂര്‍ന്ന മുടി. പിന്നാലെ, ഈ അടുത്തിടെ മരണപെട്ട അവളുടെ ഉമ്മയുടെ മുഖവും, വെറ്റില ചവച്ചു നിര്‍വികാരമായി തൂണില്‍ ചാരിഎന്നെ നോക്കി മിന്നിമറയുന്നു. ഉലക്കകൊണ്ട് എന്തോ ഇടിക്കുന്നു അവളുടെ വല്യുമ്മ, പൂച്ചക്കണ്ണികള്‍, സുന്ദരിമാര്‍, നിര്‍വികാരത തളം കെട്ടിയ മുഖങ്ങള്‍ രൂപമില്ലാത്ത രൂപങ്ങളായി അവിടമാകെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. കാലങ്ങള്‍ക്കു മുന്‍പ് ഇവരെല്ലാം ഈ വീട്ടില്‍ താമസിച്ചവരായിരുന്നു. ഇവെര്‍ക്കെല്ലാം എന്തുപറ്റി എന്ന ചോദ്യമാണ് എന്നെ അപ്പോള്‍ ഉലച്ചത്. ഇവരുടെ ആത്മാകള്‍ എന്തിനെന്നെ പിന്തുടരുന്നു? ദേഷ്യം നിറഞ്ഞ പൂച്ചക്കണ്ണുകള്‍ എന്തിനെന്നെ പിന്തുടരുന്നു? ഞാന്‍ ചെയ്ത തെറ്റെന്താണ്?
Read more »

സജിത്-സ്പീക്: ‘അഗ്നി’പരീക്ഷണം

April 21, 2012
April19


Read more »

സൈബര്‍ സാങ്കേതികതയും മലയാള ഭാഷയും

April 19, 2012
computer

തിര്‍ വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ പല മേഖലകളിലും ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്.
Read more »

ആരോടും മമതയില്ലാതെ

April 18, 2012
mamata6

രു കാര്‍ട്ടൂണ്‍ തെയ്യാറാക്കി ഇമെയില്‍ വഴി പ്രചരിപ്പിച്ചതിന്റെ പേരില്‍ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ രസതന്ത്രാധ്യാപകന്‍ അംബികേഷ് മഹാപത്രയെ അറസ്റ്റുചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടി അത്യന്തം അപലപനീയവും അടിസ്ഥാന ജനാധിപത്യ മര്യാദകള്‍ക്കു പോലും നിരക്കാത്തതുമാണ്. സ്വേച്ഛാധിപത്യ പ്രവണതയുള്ളവരുടെ അടിസ്ഥാന സ്വഭാവമാണ് കാര്‍ട്ടൂണുകളോടും കാര്‍ട്ടൂണിസ്റ്റുകളോടുമുള്ള എതിര്‍പ്പ്. പക്ഷേ, ഒരു ജനാധിപത്യ രാജ്യത്തില്‍ അത്തരം പ്രവണതകളെ കൂട്ടായി തന്നെ ചെറുത്തു തോല്പിക്കേണ്ടതുണ്ട്. കാര്‍ട്ടൂണ്‍ വരയ്ക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ എന്തു ജനാധിപത്യം! മമതാ ബാനര്‍ജിയുടെ നടപടിയോടുള്ള പ്രതിഷേധമായി കഴിഞ്ഞ ഏതാനും മാസങ്ങളില്‍ അവരെ കുറിച്ച് ഞാന്‍ വരച്ച കാര്‍ട്ടൂണുകള്‍ ഈ പോസ്റ്റില്‍ പുനപ്രസിദ്ധീകരിക്കുന്നു.
Read more »

ജെഎന്‍യു: ചരിത്രത്തെ ആര്‍ക്കാണ് ഭയം?

April 16, 2012
Courtesy: The Hindu

നാലു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം 2012 മാര്‍ച്ച് ഒന്നാം തീയതി നടന്ന ജെഎന്‍യുഎസ്‌യു തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യാ സ്‌റ്റുഡന്റ്സ് അസോസിയേഷന്‍ (AISA—ഐസ) എന്ന സംഘടന നേടിയ മുമ്പുണ്ടായിട്ടില്ലാത്തവിധമുള്ള വിജയവും ഇതുവരെയുണ്ടായിട്ടുള്ള 38 യൂണിയനുകളില്‍ 22 യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കിയ എസ്എഫ്ഐ നേരിട്ട തിരിച്ചടിയും ഇതിനോടകം  അനവധി ചര്‍ച്ചകള്‍ക്ക് വിഷയമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്‌തുകൊണ്ട് നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങളും പ്രത്യക്ഷപ്പെട്ടു. ഈ സംവാദങ്ങളില്‍ ഉയര്‍ന്നു വന്ന വാദഗതികളും ഐസയുടെ രാഷ്‌ട്രീയവും ചരിത്രപരമായി വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.
Read more »

വൈ ദിസ് കൊലവെറി ദീദി?

April 14, 2012
Courtesy: The Hindu

സ്വേഛാധിപത്യമാണ് മുഖമുദ്ര. അവസരവാദമാണ് ഫിലോസഫി. വലതാണ് പക്ഷം. ഇടതരാണ് ശത്രുക്കള്‍. ഇതെല്ലാം വേണ്ടത്ര അളവില്‍ ചേര്‍ന്നാല്‍ മമതാ ബനര്‍ജിയായി. ബംഗാള്‍ സര്‍ക്കാരുമായി. പ്രദീപ് തായുടെ കൊലപാതകത്തിനു പിന്നാലെയാണ് ബംഗാളില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത്. എന്നാല്‍ ബലാത്സംഗത്തിനു വിധേയമായ സ്ത്രീയുടെ സ്വഭാവം ശരിയല്ലെന്നു പറഞ്ഞു കൊണ്ടാണ് അത്തരമൊരു സംഭവത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. സംസ്ഥാനത്തെ ലൈബ്രറികള്‍ ഏതൊക്കെ പത്രങ്ങള്‍ വായിക്കണമെന്ന ലിസ്റ്റ് പിന്നാലെ വന്നു. ‘സ്വതന്ത്ര ചിന്ത’യെ പ്രോത്സാഹിപ്പിക്കാന്‍ എന്നു പറഞ്ഞു കൊണ്ടാണ് തന്നേയും തന്റെ പാര്‍ടിയേയും വിമര്‍ശിച്ചിരുന്ന പ്രധാന പത്രങ്ങളെയെല്ലാം മമത ലൈബ്രറികളില്‍ നിന്നും തൂത്തെറിഞ്ഞത് എന്നതാണ് വിരോധാഭാസം.
Read more »

ഇസ്രായേലേ കേള്‍ക്കുക

April 12, 2012
gunter_grass_0406

നോബല്‍ സമ്മാന ജേതാവായ ഗുന്തര്‍ ഗ്രാസ് അടുത്തിടെ ജര്‍മന്‍ ദിനപത്രമായ Süddeutsche Zeitungലെഴുതിയ 'What Must Be Said' എന്ന കവിത സാഹിത്യ രംഗത്തും, അന്തര്‍ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണുണ്ടാക്കിയത്. ഇസ്രയേലിന്റെ ആണവ ശക്തി ലോകസമാധാനത്തിനു തന്നെ ഭീഷണിയാണെന്നും, ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന പേരില്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനെ അനുവദിക്കരുതെന്നും പറയുന്ന കവിതയോടും, എഴുത്തുകാരനോടും രൂക്ഷമായാണ് ഇസ്രയേല്‍ പ്രതികരിച്ചത്. കവിത പ്രസിദ്ധീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഗുന്തര്‍ ഗ്രാസിനെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കി കൊണ്ട് റ്റെല്‍ അവീവ് ഉത്തരവിറക്കി. ഇസ്രയേലിനെതിരെ ജര്‍മന്‍കാരനായ താന്‍ ഉയര്‍ത്തുന്ന വിമര്‍ശനം ജൂതവിരോധമായി വ്യാഖ്യാനിക്കപ്പെടുമെന്ന് കവിതയില്‍ ഗ്രാസ് മുന്നറിയിപ്പു തരുന്നുണ്ട്.
Read more »

തീര്‍ച്ചപ്പെടല്‍

April 8, 2012
confusion-keenya-woods

ബാല്‍ക്കണിയില്‍ നിന്നാണ് അതിന്‍റെ സഞ്ചാരം തുടങ്ങിയത്. അതോടെ പൊട്ടിച്ചിരികള്‍ വിരുന്നുവരാതായി. ചുവരുകളെയും അവയില്‍ ഫ്രെയിം ചെയ്തു വച്ച കുട്ടിക്കാലത്തിനും മരണപ്പെട്ടവരുടെ അനന്തതയിലേക്കുള്ള നോട്ടത്തിനും മുകളിലൂടെ സ്റ്റീല്‍ കൈവരികളില്‍ തെന്നി അത് താഴേയ്ക്ക് വന്നു. അതിഥികളുടെ മുറി തുറക്കാതായി. മുറിഞ്ഞ വായനയുടെ അടയാളം പേറി കുറെനാള്‍ കിടന്ന പുസ്തകത്തിലേക്ക് കാഴ്ച്ച മടങ്ങിയില്ല . അവസാനം കീഴടങ്ങിയത് ഇടയ്ക്കിടെ എരിഞ്ഞ അടുപ്പും മാംസത്തിന്‍റെയും പഴങ്ങളുടേയും പച്ചക്കറികളുടേയും യൗവനം നിലനിര്‍ത്തിയ ഫ്രിഡ്ജുമാണ്. ഞങ്ങള്‍ എന്ന വാക്കുകൊണ്ട് ബന്ധിപ്പിക്കപ്പെട്ട ചിലയിടങ്ങളില്‍ മാത്രമേ ഇപ്പോള്‍ അതെത്താതെയുള്ളൂ. എന്നിട്ടും അതിനെ ചിലന്തിവല എന്നുവിളിക്കണമോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തീര്‍ച്ചപ്പെടാന്‍ കഴിയുന്നുണ്ട്.
Read more »

ഭൂഗര്‍ഭത്തിലാണ്ടു പോയ നിലവിളികള്‍

April 6, 2012
ആയിരത്തി ഒരുന്നൂറു പേരുടെ മരണത്തിനിടയാക്കിയ 1906ലെ വടക്കന്‍ ഫ്രാന്‍സിലെ ഖനിയപകടത്തെ കുറിച്ച് 'ലെ പെറ്റി ജേര്‍ണല്‍' പത്രം പ്രസിദ്ധീകരിച്ച ചിത്രം. കടപ്പാട്: വിക്കിപീഡീയ

ദേശ സാത്കരണ ഭീഷണി കുത്തകകള്‍ക്കു മേല്‍ എന്നെല്ലാം പതിച്ചിട്ടുണ്ടോ അന്നെല്ലാം തന്നെ ബഹുരാഷ്ട്ര കുത്തക കമ്പനികളും മുതലാളിത രാജ്യങ്ങളും ഐഎംഎഫ്, ലോകബാങ്ക് പോലെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അടങ്ങുന്ന ശൃംഘലകളുമായി ബന്ധപ്പെട്ടുകൊണ്ട് ലാഭ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അനക്കൊണ്ടയുടെയും കെന്നെറ്റിക്കട്ടിന്‍റെയും നഷ്ടപരിഹാരം നല്‍കാത്ത ദേശസാത്കരണത്തില്‍ വെറിപൂണ്ട മുതലാളിത്തം വ്യത്യസ്ത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചത്.ചിലിയില്‍ നിന്നും പടിഞ്ഞാറന്‍ ജര്‍മനിയിലേക്കുളള ചെമ്പ് കയറ്റുമതി പകുതിയിലധികമായി വെട്ടിക്കുറച്ചുകൊണ്ടും ചെമ്പ് കയറ്റിയ ചിലിയന്‍ കപ്പലുകളെ യൂറോപ്യന്‍ തുറമുഖങ്ങളില്‍ വച്ച് ക്ലേശിപ്പിച്ചുകൊണ്ടുമാണ് മുതലാളിത്തം പ്രതികരിച്ചത്. 1973ല്‍ സാല്‍വഡോര്‍  അലന്‍ഡെയെ പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കുന്നതില്‍ വരെ ചെന്നെത്തിയ ഈ തന്ത്രങ്ങള്‍ ചിലിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മുതലാളിത ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി.
Read more »

ജെഎന്‍യുവിലെ വ്യാജബിംബങ്ങള്‍

April 4, 2012
wall poster 5

നില പാടുകളുടെ സ്വാതന്ത്ര്യത്തില്‍ ഊന്നിയ ഒരു സംഘടനയാണ്‌ ഐസ. ആരും ചോദിക്കാനില്ലാത്തതിന്റെ ആത്മബലത്തെ വോട്ടായി വിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്കായിട്ടുണ്ട്‌. അവരുടെ തന്നെ നിലപാടുകളിലെ വൈരുധ്യം അതു വിളിച്ചു പറയുന്നുമുണ്ട്. തീവ്രവിപ്ലവത്തിന്റെ അന്തസത്തയായ സായുധവിപ്ലവത്തെ 2004ലെ ദന്‍ഡേവാഡാ പ്രസ്‌ റിലീസില്‍ ഐസ തള്ളിപ്പറയുന്നതോടുകൂടി അതിന്റെ ആശയാവലികളെ അവര്‍ മാറ്റി നിര്‍ത്തുന്നു. ജെഎന്‍യുവിന്റെ യുട്ടോപിയന്‍ ഉപരിതലത്തില്‍ സുപ്രീം കോടതിയോടുള്ള വിധേയത്വത്തിലും നീതിയിലും ഉറച്ചുനിന്നുകൊണ്ടുള്ള സമരങ്ങളാണ്‌ ഐസ മുന്നോട്ടു വച്ചിട്ടുള്ളത്‌. തങ്ങളുടെ രൂപീകരണകാരണമായ ഒബിസി റിസര്‍വേഷന്‌ എതിരായ നിലപാടിനെ മനപൂര്‍വം മറന്നുകൊണ്ട്‌ 2008ല്‍ ഒബിസി റിസര്‍വേഷനുവേണ്ടി നിയയമയുദ്ധം നടത്തി എന്നത്‌ വൈരുധ്യമായിരിക്കെ, ആ വൈരുധ്യത്തെപ്പോലും വോട്ടുകളാക്കി മാറ്റുന്നതില്‍ ഐസ വിജയിച്ചുവെന്നത്‌ 2012ലെ തിരഞ്ഞെടുപ്പുഫലം ചൂണ്ടിക്കാണിക്കുന്നു.
Read more »

സഫ്ദര്‍: തീയേറ്ററിന്റെ രക്തസാക്ഷി

April 3, 2012
സഫ്ദര്‍ ഹഷ്മി

ദില്ലിയിലെ തെരുവുകളും, അപരനു വേണ്ടി മിടിക്കുന്ന ഹൃദയങ്ങളും ചൂഷണത്തിന്റേയും അന്യായത്തിന്റേയും കഥകള്‍ ലോകത്തോടു പറഞ്ഞ സഫ്ദര്‍ ഹാഷ്മിയെ ഇന്നും മറന്നിട്ടില്ല എന്നതിനുദാഹരണമാണ് 'നീ തെരുവിന്‍റെ തീക്കനല്‍' എന്ന നാടകം. സഫ്ദറിനേയും, സഫ്ദറിന്റെ തെരുവുനാടകങ്ങളേയും വേദിയില്‍ പുനര്‍നിര്‍മിക്കുക എന്ന വെല്ലുവിളിയാണ് ഒരു രാഷ്ട്രീയദൗത്യമായി നാടകത്തിന്റെ അണിയറക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് വച്ച് നടക്കുന്ന സിപിഎമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഏപ്രില്‍ 3ന് കന്നിപ്രദര്‍ശനം നടത്തുന്ന 'നീ തെരുവിന്റെ തീക്കനല്‍' 1989 ജനുവരി 2ന് സാഹിബാബാദിലെ തെരുവില്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ട സഫ്ദറിന് നല്‍കാവുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലിയാണെന്ന് നാടകം വേദിയിലെത്തിക്കുന്ന ദില്ലി ജന സംസ്കൃതി പ്രവര്‍ത്തകര്‍ പറയുന്നു.
Read more »

അപകടകാരികളല്ലാത്ത മാസ്റ്റേഴ്സ്

April 2, 2012
master

രു വ്യവസായ പ്രമുഖന്റെ കൊലപാതകത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ ദക്ഷ ദാസ് ചാവേര്‍ ബോംബാക്രമണത്തിലൂടെയാണ് വ്യവസായി ബാലഗംഗാധരനെ കൊലപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതല കോട്ടയം എഎസ്പി ശ്രീരാമകൃഷ്ണനും. നായകന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് നഗരത്തിലെ പത്രപ്രവര്‍ത്തകനായ മിലന്‍പോള്‍ (ശശികുമാര്‍). പലപ്പോഴും മിലന്‍ പോളിന്റെ സഹായത്തോടെയാണ് ശ്രീരാമകൃഷ്ണന്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്. അന്വേഷണം മുന്നോട്ടു പോകുന്നതിനൊപ്പം സമാനമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒരേ സമയം അന്വേഷണ ഉദ്യോഗസ്ഥനേയും, പ്രേക്ഷകരേയും കുഴയ്ക്കുന്ന പ്രശ്നം കൊല ചെയ്യപ്പെടുന്നവരുമായി ചാവേര്‍ കൊലപാതകികള്‍ക്ക് നേരിട്ട് ബന്ധമൊന്നുമില്ല എന്നതാണ്.
Read more »

കാലം

April 1, 2012
കാലം

ഭൂതകാലത്തിന്റെ രോമകൂപങ്ങളില്‍ മറവിയുടെ വിയര്‍പ്പ് പൊടിയുന്നു കാലത്തിന്റെ കൊടുംവേനലില്‍ ചരിത്രം വിയര്‍ക്കെ വര്‍ത്തമാനവും ഭാവിയും നിസഹായരാം നോക്കു കുത്തികള്‍ മറവിയുടെ തിരുശേഷിപ്പുകള്‍ കൊണ്ട് ദാഹം തീര്‍ക്കുന്നവര്‍ ഓര്‍മകളുടെ വനാന്തരങ്ങളില്‍ വഴി തെറ്റിയലയുന്നവര്‍
Read more »

Rural Apps: പോസ്കോ എന്ന ഭീഷണി

March 31, 2012
വര: ശ്യാംസുന്ദര്‍

ക്ഷിണ കൊറിയന്‍ ഉരുക്കുഭീമനായ പോസ്കോയുടെ ഒറീസാ പദ്ധതി സസ്പെന്‍ഡ് ചെയ്യാനുള്ള നാഷനല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ തീരുമാനം പ്രസ്തുത ഉരുക്കു കമ്പനിക്കെതിരെ വര്‍ഷങ്ങളായി ചെറുത്തു നില്പു നടത്തിക്കൊണ്ടിരിക്കുന്നവരുടെ വാദങ്ങളും ഭീതികളും ശരിവയ്ക്കുന്നതാണ്. നാലായിരത്തിലധികം ഏക്കറില്‍ 50,000 കോടി രൂപയോളം നിക്ഷേപമിറക്കിയാണ് ഈ വിവാദ ഉരുക്കു പ്ലാന്റ് പണിതുയര്‍ത്താന്‍ പോസ്കോയുടെ പ്ലാന്‍. ഈ നാലായിരമേക്കറില്‍ 75 ശതമാനത്തോളം കാടാണ്. ഇതു പൂര്‍ണമായും നശിപ്പിക്കപ്പെടുകയും, ആയിരക്കണക്കിനാളുകള്‍ അവരുടെ ജീവിതാവസ്ഥയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യുമെന്നു മാത്രമല്ല, ഇത്രയും വലിയ ഒരു ഉരുക്കുപദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഭീകരമായിരിക്കും.
Read more »

DP ON EMAIL

Your Email:

വിഷയങ്ങള്‍