രാവണപ്രഭുക്കളുടെ സ്പിരിറ്റ്

July 6, 2012
mohanlal-spirit-photos00

അമിത മദ്യപാനാസക്തിക്കെതിരായ സന്ദേശത്തോടെയാണ്‌ ചിത്രം അവസാനിക്കുന്നതെങ്കിലും ഭംഗിയുള്ള മദ്യക്കുപ്പികള്‍ ഓരോന്നായി എടുത്ത്‌ മോഹന്‍ലാല്‍ മദ്യപിക്കുന്ന ആദ്യ രംഗങ്ങള്‍ കണ്ട്‌ പ്രേക്ഷകന്‍ കൊതിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കൊണ്യാക്ക്‌ വാങ്ങാനുള്ള അവസ്ഥയില്ലെങ്കില്‍ പകരം കട്ടന്‍ചായയും സെലിബ്രേഷന്‍ റമ്മുമായിരിക്കും അവര്‍ക്ക്‌ സ്വീകാര്യമാകുക എന്നുമാത്രം. താന്‍ ഒരു മെയില്‍ ഷോവനിസ്‌റ്റല്ല എന്ന്‌ ഒരിടത്ത്‌ രഘുനന്ദനന്‍ പറയുന്നുണ്ടെങ്കിലും കഥയില്‍ പലയിടത്തും അത്‌ ശരീരഭാഷയിലും വാചകങ്ങളിലും പ്രകടമാകുന്നത്‌ രഞ്‌ജിത്തിന്റെ പുതിയ ശൈലിയിലുള്ള റിയലിസ്റ്റിക്‌ ചിത്രരൂപങ്ങളോട്‌ ഒരിക്കലും ചേര്‍ന്നുനില്‍ക്കാത്തവയാണ്‌. ഇത്തരം ചില പൊരുത്തക്കേടുകളിലൂടെയാകും സ്‌പിരിറ്റ്‌ എന്ന ചിത്രത്തെ സൂക്ഷ്‌മാര്‍ത്ഥത്തില്‍ വിലയിരുത്താന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുക.
Read more »

സഞ്ജയ് സുബ്രമഹ്ണ്യം: ഓര്‍മ്മയിലെ തോടി

July 4, 2012
സഞ്ജയ് സുബ്രമഹ്ണ്യം: ഓര്‍മ്മയിലെ തോടി

കുട്ടിക്കാലത്തെ എനിക്കു ചുറ്റും നിറഞ്ഞ സംഗീതമായിരുന്നു. എന്റെ മുത്തഛന്‍ (അമ്മയുടെ അച്ചന്‍) ത്യാഗു (എസ്. ത്യാഗരാജന്‍ 1918-2006) എപ്പോളും രാഗങ്ങള്‍ പാടിക്കൊണ്ടാണു നടന്നിരുന്നത്. ഔപചാരികമായി അദ്ദേഹം സംഗീതം പഠിച്ചിട്ടില്ല. എങ്കിലും അരമണിക്കൂറോളം തോടി ആലപിക്കാനൊരു കൂസലുമില്ല. എന്റെ പല സഹപ്രവര്‍ത്തകരും ത്യാഗുവിന്റെ ഈ കഴിവു കണ്ടറിഞ്ഞവരാണ്. അദ്ദേഹത്തെപ്പറ്റി ഒരു രസികന്‍ കഥയുണ്ട്. ഒരിക്കല്‍ ജീഎന്‍ബിയുടെ (ജിഎന്‍ ബാലസുബ്രമഹ്ന്യം) ഒരു കച്ചേരിക്കു പോയി അദ്ദേഹം. അന്നു കേട്ട തോടി ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു എന്നു ത്യാഗുവിനു തോന്നി.....
Read more »

ആവിഷ്ക്കാരം

July 1, 2012
ആവിഷ്ക്കാരം

ആവിഷ്കാരം. വിജിത്തിന്റെ പുതിയ കവിത
Read more »

യൂറോ 2012: കിനാവും കണ്ണീരും

June 29, 2012
Print

ആരവങ്ങളൊടുങ്ങാന്‍ നേരമായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പോലും, യൂറോപ്പിനേയും, എന്തിനു ലോകം മുഴുവനേയും, ത്രസിപ്പിച്ചിരുന്ന കാല്പന്തുകളി കലാശകൊട്ടിലേക്കെത്തുന്നു. കപ്പെടുക്കുന്നതാരാണെന്നറിയാന്‍ ഇനി വെറും ഒരു കളി മാത്രം ബാക്കി. ജൂലൈ 1ന് ഉക്രൈനിലെ കീവില്‍ കളി കഴിയുമ്പോള്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നത് ആരായിരിക്കും? തുടര്‍ച്ചയായി യൂറോ കപ്പും, ലോകകിരീടവും വെട്ടിപ്പിടിച്ച സ്പെയിനിന്റെ ചെമ്പടയോ, അതോ വാതുവെപ്പിന്റെ കറകളുമായി മൈതാനത്തെത്തി, കിതച്ചും, കുതിച്ചും, തടുത്തും ഫൈനല്‍ വരെയെത്തിയ അസൂറിപ്പടയോ? പാസുകള്‍ കൊണ്ടൊരു നദിയൊഴുക്കി കളിയെ കുലംകുത്തിയൊഴുക്കുന്ന സ്പാനിഷ് ശൈലിയാണോ, അതോ പ്രതിരോധത്തിന്റെ നീലക്കോട്ടകളുയര്‍ത്തി എത്ര വലിയ ഒഴുക്കിനേയും തടയാനുറച്ചു വരുന്ന ഇറ്റാലിയന്‍ മുന്നേറ്റമാണോ വിജയം കാണുക?
Read more »

ഒരു രാജിയും ചില ചോദ്യങ്ങളും

June 27, 2012
ഒരു രാജിയും ചില ചോദ്യങ്ങളും

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍‍ഗ്രസ് സ്ഥാനാര്‍ത്ഥിയും, മന്‍മോഹന്‍ സിംഗ് സര്‍‍ക്കാരിലെ ധനകാര്യ മന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള സിപിഐ(എം) തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌ പാര്‍‍ടിയില്‍ നിന്നും രാജിവച്ച പ്രസേന്‍ജിത്ത് ബോസിന്‍റെ നടപടിയെ കുറിച്ച് ഫെയ്സ്ബുക്കില്‍ വന്ന ഒരു കമന്‍റ് ആണ് ഈ കുറിപ്പിനാധാരം. പ്രത്യയശാസ്ത്ര വ്യതിയാനത്തെ പറ്റി വിമര്‍ശനമുയരുമ്പോഴൊക്കെ അതിനെ പ്രതിരോധിക്കാനായി ചരിത്രത്തില്‍ പലരും ഉയര്‍ത്തിയിട്ടുള്ള വാദമാണ് ഈ ഭീമന്‍ സംഘടനാബലത്തെ പറ്റിയുള്ള ആത്മവിശ്വാസം. ഇതേവാദം തന്നെയായിരുന്നു 1950കളില്‍ യൂറോപ്പിലെ ഒട്ടുമിക്ക കമ്യൂണിസ്റ്റ്‌ പാര്‍ടികളും ഉയര്‍ത്തിയിരുന്നത്. താരതമ്യേന ശക്തമായിരുന്ന പോര്‍ച്ചുഗലിലെ കമ്യൂണിസ്റ്റ്‌ പാര്‍ടി വരെ ഇതുതന്നെയാണ് പറഞ്ഞിരുന്നത്. ഇന്ന് മൊത്തം യൂറോപ്പ് പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ ഈ കൂറ്റന്‍ കമ്യൂണിസ്റ്റ്‌ പാര്‍ടികള്‍ എവിടെ?
Read more »

നിശ്വാസം – ഒരു പ്രതികഥ

June 24, 2012
Zeljko Prebeg's 'Red Man'

നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പാര്‍ടിയെപ്പറ്റി പഠിച്ചോ, ആദര്‍ശങ്ങള്‍ പുസ്തകങ്ങളില്‍ നിന്നു വായിച്ചോ അല്ല നിങ്ങള്‍ കമ്യൂണിസ്റ്റായത്. നിങ്ങള്‍ക്കത് മതം പോലെയായിരുന്നു. റാണിഗഞ്ചിലെ പേപ്പര്‍ മില്‍ സമരത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ അച്ഛന്‍ നാബേന്ദു റോയ് നാലു മാസം മാത്രം പ്രായമുള്ള നിങ്ങളേയും കൊണ്ടു പോയതു മുതല്‍ നിങ്ങള്‍ കമ്യൂണിസ്റ്റാണ്. ആ രാര്‍ഹി ബ്രാഹ്മണന്‍ സമരമുഖത്തേയ്ക്കാണ് കൊണ്ടു പോയതെങ്കിലും നിങ്ങള്‍ക്കത് ഉപനയനമോ, അന്നപ്രാശമോ പോലെ മതപരമായ ഒരു ചടങ്ങായിരുന്നു. അങ്ങനെ നാലാംമാസത്തില്‍ പേരിടീലിനു മുന്നെ തന്നെ നിങ്ങള്‍ കമ്യൂണിസ്റ്റായി. നമ്മുടെ കിടപ്പുമുറിയിലെ പുസ്തക ഷെല്‍ഫിന്റെ അടുത്തായി തൂങ്ങിക്കിടക്കുന്ന ചിത്രത്തില്‍ നോക്കി ഇക്കാര്യം ഇടയ്ക്കിടെ പറഞ്ഞുകൊണ്ട് നിങ്ങള്‍ ഉന്മാദം കൊള്ളുന്ന നേരത്ത് ഉള്ളില്‍ പൊട്ടുന്ന ചിരിയടക്കാന്‍ ഞാന്‍ എത്രമാത്രം പാടുപെട്ടിട്ടുണ്ടെന്നോ?
Read more »

ചരിത്രപരമായ മണ്ടത്തരം

June 22, 2012
pranab_fm_pres_pti

പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത് "ഇപ്പോഴത്തെ സാഹചര്യത്തില്‍" മുഖര്‍ജിയാണ് "ഏറ്റവും സ്വീകാര്യനായ" സ്ഥാനാര്‍ത്ഥിയെന്നാണ്. എന്തു സ്വീകാര്യതയെ കുറിച്ചാണ് ഇവിടെ പാര്‍ടി പറയുന്നത്? ഇതിനേക്കാള്‍ സ്വീകാര്യതയുണ്ടായിരുന്നു 2002ല്‍ എപിജെ അബ്ദുള്‍ കലാമിന്. വലതുപക്ഷം ഒന്നടങ്കം അന്നു കലാമിനെ സ്വീകരിച്ചിരുന്നു. ആ സ്വീകാര്യത ഇടതുപക്ഷം സ്വീകരിച്ചിട്ടുമില്ല. ഇന്ന്, പ്രണബ് മുഖര്‍ജിയുടെ കാര്യത്തില്‍ ഇടതു പാര്‍ടികള്‍ക്കിടയില്‍ പോലും സമവായമില്ല. അപ്പോള്‍ കോണ്‍ഗ്രസിലും, ആ പാര്‍ടിയുടെ സഖ്യകകക്ഷികളിലും, ശിവ സേനയിലും ഉണ്ടായിരിക്കുന്ന സ്വീകാര്യതയെ കുറിച്ചാണോ സിപിഎം പറയുന്നത്? എന്നു മുതലാണ് ഇടതുപാര്‍ടികള്‍ക്കുള്ളിലെ സമവായത്തേക്കാള്‍, വലതു പാര്‍ടികളിലെ സമവായത്തിന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പാര്‍ടി പ്രാധാന്യം കൊടുത്തു തുടങ്ങിയത്?
Read more »

ഒഞ്ചിയത്തുനിന്ന് നെയ്യാറ്റിന്‍കരയിലേക്കുള്ള ദൂരം

June 20, 2012
വിഎസ് ടിപിയുടെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്നതിന്റെ സ്കെച്ച്. വര: ജിപ്സന്‍ ജേക്കബ്

നെയ്യാറ്റിന്‍കരയിലും നായര്‍ വോട്ടുകളുടെ കേന്ദ്രീകരണം ഇടതിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒ രാജഗോപാല്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ മാത്രം മികവില്‍ അതില്‍ ഭൂരിഭാഗവും ബിജെപി കൊണ്ടുപോയി. അങ്ങനെ കഴിഞ്ഞ തവണത്തേതിന്റെ അഞ്ചിരട്ടി വോട്ട് ബിജെപി സമാഹരിക്കുകയും സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്ന് കരുതിയ നാടാര്‍ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി വന്നുചേരുകയും ചെയ്തു. അതോടെ പ്രാദേശികമായി സ്ഥലത്തെ പ്രധാന പയ്യന്‍സാണെന്ന് കടകംപ്പള്ളിയും സംഘവും കണ്ടെത്തിയ ലോറന്‍സിന് വിജയത്തിന് പകരം തോല്‍വി അനായാസമായിത്തീര്‍ന്നു. എന്നാല്‍ നെയ്യാറ്റിന്‍കര അപകടകരമായ രാഷ്ട്രീയാവസ്ഥയുടെ പുതുതുടക്കവും കേരളത്തിന് കാണിച്ചുതരുന്നുണ്ട് എന്ന കാര്യം വിസ്മരിക്കപ്പെടരുത്. അത് ബിജെപിയുടെ വളര്‍ച്ചയാണ്.
Read more »

കത്തോലിക്കാ സഭയും ഗര്‍ഭനിയന്ത്രണവും

June 18, 2012
dp-americano

സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുന്ന ഈ നയത്തിനെതിരെ യാഥാസ്ഥിതിക മത സംഘടനകളും മറ്റും ശക്തമായ എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അമേരിക്കയിലെ കത്തോലിക്കാ സഭയാണ് അതിനു നേതൃത്വം നല്കുന്നത്. ഈ നിയമം സഭയേയൊ, സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയൊ ബാധിക്കുകയില്ല. എന്നാല്‍ ലാഭം ലക്ഷ്യം വയ്ക്കാതെ പ്രവര്‍ത്തിക്കുന്ന സഭയുടെ ഉടമസ്ഥതയില്‍ ഉള്ള ആശുപത്രികള്‍ പോലെയുള്ള സ്ഥാപനങ്ങളെ ബാധിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള തൊഴിലിലല്ല ഏര്‍പെട്ടിരിക്കുന്നത് എന്നതിനാല്‍ ഈ തൊഴിലാളികള്‍ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ക്ക് ആവശ്യമായ കവറേജ് നല്കുവാന്‍ തൊഴില്‍ ദാതാവായ സഭ ബാധ്യസ്ഥരാണ്.
Read more »

കേരളത്തിലെ സ്ഥിതി വേദനാജനകം: പട്നായിക്

June 17, 2012
പ്രഭാത് പട്നായിക്

ഇന്ന് ഇന്ത്യയിലെ കമ്യൂണിസം രണ്ടു വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്നാണ് എന്റെ അഭിപ്രായം. ഒരു ഭാഗത്ത് ബൂര്‍ഷ്വാ ലിബറലിസത്തിന്റെ മേല്‍ക്കോയ്മ, മറുഭാഗത്ത് ഫ്യൂഡല്‍-സ്റ്റാലിനിസത്തിന്റെ ശക്തമായിക്കൊണ്ടിരിക്കുന്ന പിടി. ഈ രണ്ടു പ്രശ്നങ്ങള്‍ക്കും പൊതുവായുള്ള ചില കാര്യങ്ങളുണ്ട്--സോഷ്യലിസത്തോടുള്ള വ്യംഗ്യമായ പ്രതിബദ്ധതാ കുറവ്, നവലിബറല്‍ വികസന അജന്‍ഡയോടുള്ള വ്യംഗ്യമായ സ്വീകാര്യത, ജനശാക്തീകരണത്തോടുള്ള തിരസ്കാര മനോഭാവം. ഇതില്‍ ഏതെങ്കിലും ഒന്നിനോടോ, അതോ രണ്ടു വെല്ലുവിളികളോടുമോ കീഴടങ്ങുന്നത് ദുരന്തത്തിലേക്കാണ് വഴിവയ്ക്കുക.
Read more »

മക്കോണ്ടയില്‍ മഴ പെയ്യുന്നതു കണ്ടു നിന്ന ഇസബെല്ലിന്റെ ആത്മഗതം

June 16, 2012
vani 01

ആ രാത്രിയില്‍ ഞാന്‍ ഉറങ്ങിയെന്നു തന്നെ പറയാനാവില്ല. ചീഞ്ഞൊഴുകുന്ന ശവങ്ങളുടെ ഒരു പുളിച്ച തുളച്ചു കയറുന്ന മണം കാരണം ഞാനെപ്പോഴോ ഞെട്ടിയുണര്‍ന്നു. എന്റടുത്ത് കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന മാര്‍ട്ടിനെ കുലുക്കി വിളിച്ചു. 'നീയതു ശ്രദ്ധിച്ചില്ലേ?' ഞാന്‍ അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: 'എന്ത്?' 'ആ മണം. അതു വഴികളിലൂടെ ഒഴുകി നടക്കുന്ന ശവങ്ങളുടെ മണമായിരിക്കണം.' അങ്ങിനെയാലോചിക്കുമ്പോള്‍ തന്നെ എനിക്കു വല്ലാത്ത പേടി തോന്നി. പക്ഷേ, ഭിത്തിയുടെ വശത്തേക്ക് തിരിഞ്ഞു കിടന്ന് ഉറക്കച്ചടവുള്ള പരുക്കന്‍ ശബ്ദത്തില്‍ മാര്‍ട്ടിന്‍ പറഞ്ഞു: "അതൊക്കെ നീ വെറുതെ സങ്കല്പിച്ചുണ്ടാക്കിയതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ എപ്പോഴും എന്തെങ്കിലുമൊക്കെ സങ്കല്പിച്ചുകൊണ്ടേയിരിക്കും."
Read more »

കോന്‍ ബനേഗാ രാഷ്ട്രപതി?

June 15, 2012
mamata1

ഒരുഭാഗത്ത് യുപിഎയും, മറുഭാഗത്ത് ത്രിണമൂല്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായും നിലയുറപ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ നിലപാട് അതീവ നിര്‍ണായകമായിരിക്കും. ഒരു മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സാധ്യത വിരളമാണ്. അത്തരമൊരു സൂചനയൊന്നും ഇതുവരെ ഇടതുപാര്‍ടികള്‍ നല്‍കിയിട്ടില്ല. ബിജെപി, കോണ്‍ഗ്രസിതര പാര്‍ടികളെ അണിനിരത്താനുള്ള ഒരവസരമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നിരിക്കലും, ആ വഴിക്കുള്ള രാഷ്ട്രീയ നീക്കമൊന്നും നടത്താനുള്ള ശ്രമം ഇടതുപാര്‍ടികള്‍ കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രണബ് മുഖര്‍ജി മേയ് 14ന് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ് ബട്ടാചര്‍ജിയുമായി ചര്‍ച്ച നടത്തി എന്നു റിപോര്‍ട്ടുകളുണ്ട്. മമതയെ ഒതുക്കാന്‍ ഇടതുപക്ഷം യുപിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമോ?
Read more »

സംഗീതത്തിന്റെ പെയ്തൊഴിയാത്ത പൂമരം

June 14, 2012
mahdi

ഇന്ത്യന്‍ ഫോക്‌ സംഗീതത്തിന്റെ വകഭേദമായ തുമ്രി സംഗീതത്തിലൂടെയാണ് ആദ്യം മെഹ്ദി തന്റെ അനശ്വര ശബ്ദം ശ്രോതാക്കളിലേക്കെത്തിച്ചത്. 1957ല്‍ 'റേഡിയോ പാകിസ്ഥാനി'ല്‍ പാടാന്‍ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ടേണിംഗ് പോയിന്റെന്നു പറയാം. ആകാശതരംഗങ്ങളിലേക്ക് തുമ്രി സംഗീതം കലര്‍ത്തി അദ്ദേഹം ശ്രോതാക്കളെ കീഴടക്കി. ഉര്‍ദു കവിതകളോടുള്ള അടങ്ങാത്ത പ്രണയം അസംതൃപ്തമായ ആ മനസിനെ ഗസലുകളിലേക്കെത്തിച്ചു. ഗുലാം അലിയെ പറ്റി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതു പോലെ 'ഹാര്‍മോണിയത്തിന്റെ ചകിത വാതായനം ഭേദിച്ചു'കൊണ്ടൊഴുകിയ രാഗസന്താപം നിറഞ്ഞ നിറഞ്ഞ സംഗീതമായിരുന്നു മെഹ്ദി സാഹിബിന്റേയും.
Read more »

മലയാളി തഴയുന്ന മാനവിക വിഷയങ്ങള്‍

June 12, 2012
മലയാളി തഴയുന്ന മാനവിക വിഷയങ്ങള്‍

ഓരോ തവണ തിരുവനന്തപുരത്ത്‌ ഭരണമാറ്റം നടക്കുമ്പോഴും ഭരണം പിടിക്കുന്നവര്‍, യൂണിവേഴ്‌സിറ്റികളുടെ സിന്‍ഡിക്കേറ്റുകള്‍ പിടിച്ചെടുക്കാനും, ഒഴിവുള്ള വൈസ്‌-ചാന്‍സലര്‍ പദവികളില്‍ സ്വന്തക്കാരെ നിയമിക്കാനും, ജീവനക്കാര്‍ക്കിടയില്‍ രാഷ്ട്രീയ പകപോക്കലുകള്‍ നടത്താനുമൊക്കെ വെമ്പല്‍ കൊള്ളുകയല്ലാതെ നിലവിലുള്ള അപാകങ്ങള്‍ പരിഹരിക്കാന്‍ ഒട്ടും തുനിയാറില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായിട്ട്‌ കേരളത്തില്‍ മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ മാനവികവിഷയങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിക്കൊണ്ട്‌ ഗുണകരമായ ഒരു പരിഷ്‌കാരവും വരുത്തുവാന്‍ ശ്രമിച്ചതായി കണ്ടിട്ടില്ല. ഇനി പരിഷ്‌കാരങ്ങളെന്ന പേരില്‍ കേരളത്തിലെ ചില യൂണിവേഴ്‌സിറ്റികളില്‍ നടപ്പാക്കിയ പല പദ്ധതികളും അധികാരികളുടെ ദീര്‍ഘവീക്ഷണമില്ലായ്‌മ കൊണ്ട്‌ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ വലയ്‌ക്കുകയാണുണ്ടായിട്ടുള്ളത്‌.
Read more »

ചായം തേച്ച ഉണ്മകള്‍, പദ്മിനിയുടെ കല

June 11, 2012
work by TK padmini 3

കേരളീയ ചിത്രകലയുടെ നാള്‍വഴി പുസ്തകത്തില്‍ ഏറ്റവും കരുത്തുറ്റ പെണ്ണടയാളമെന്ന് പറയാവുന്ന ഒരു ചിത്രകാരി നമുക്കുണ്ട്--ടികെ പത്മിനി. ആയുസ്സിന്റെ കുറഞ്ഞ ക്യാന്‍വാസില്‍ അവര്‍ ജീവിതം വരച്ചു. ഇരുണ്ട പ്രതലങ്ങളിലൂടെ, യാഥാര്‍ത്ഥ്യത്തിന്റെ വിഭിന്ന സ്ഥലികളിലൂടെ അവരുടെ ഈടുറ്റ രേഖകള്‍ ചലിച്ചു. അപമാനവീകരിക്കപ്പെട്ട കലയുടെ ആഘോഷമായി ചിത്രകലയുടെ വിപണിവത്കൃത മാതൃകകള്‍ കൊണ്ടാടപ്പെടുന്ന വര്‍ത്തമാന കലാപ്രവര്‍ത്തനത്തില്‍ നിന്ന് പത്മിനിയിലേക്ക് നോക്കുമ്പോള്‍ ആ ചിത്രങ്ങളുടെ രചനാപരവും പ്രമേയപരവുമായ ദൃഢത വിസ്മയിപ്പിക്കുന്നതാണ്.
Read more »

ബാവുളിന്റെ പാട്ട്

June 10, 2012
bavul

അലഞ്ഞ് തിരിയുന്ന തൊണ്ടയില്‍ ഒരിക്കല്‍ മാത്രം മുറുകുന്ന കവിതയാണ് പ്രണയം. സാധകമില്ലാത്ത സംഗീതം. അത്, ചിലപ്പോള്‍ വെള്ളിടി പോലെയും പോത്ത്‌ ഓട്ടക്കാരന്റെ വെറി പോലെയും ഉരുക്കുമതിലുകളെ ഭേദിക്കുന്ന ഉരഗമാകുന്നു. ഉത്സവ പിറ്റേന്നുകളുടെ ഉച്ച ഉറക്കങ്ങളില്‍ മധുര നാരങ്ങാ മണമുള്ള തുള്ളികളായ് അത്, കാറ്റില്‍ ഇഴഞ്ഞു പോകുന്നത് ആരും അറിയുന്നില്ല.
Read more »

യൂറോപ്പില്‍ ഇനി വസന്തം

June 8, 2012
Euro 2012-1

നാലു വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. യൂറോപ്പിലെ കളിനിലങ്ങള്‍ ഉണരുകയാണ്. ഹെന്റി ഡെലൌനെ എന്ന ഫ്രഞ്ച് ഫുട്ബോള്‍ ഭരണകര്‍ത്താവ്--യൂള്‍സ് റിമെക്കൊപ്പം ലോക കപ്പിന്റെ ആദ്യ ശില്‍പ്പികളിലൊരാള്‍ --1927ല്‍ നിര്‍ദേശിച്ചു, പ്രാവര്‍ത്തികമാക്കിയ മാമാങ്കമാണ് ഇന്നത്തെ യൂറോ കപ്പ്. ട്രോഫിക്കുവേണ്ടി എല്ലാ നാല് വര്‍ഷത്തെ ഇടവേളകളിലും യൂറോപ്പിലെ അതികായര്‍ മാറ്റുരയ്ക്കുമ്പോള്‍, വിരിയുന്നത് 'ഭംഗിയുള്ള കളിയുടെ' വസന്തം. 1960ല്‍ ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ശേഷം, പതിനാലാമത്തെ യൂറോയാണ്, ജൂണ്‍ 8 മുതല്‍ ജൂലൈ 1 വരെ, പോളണ്ടിലും, ഉക്രൈനിലുമായി നടക്കാന്‍ പോകുന്നത്. നീണ്ട, യോഗ്യതാ കടമ്പകള്‍ കടന്നു നാലു ഗ്രൂപ്പുകളിലായി പതിനാറു ടീമുകളാണ്, യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്‍മാരുടെ കിരീടം ചൂടാന്‍ ഏറ്റു മുട്ടുന്നത്. അടുത്ത ഒരു മാസക്കാലം, ഈ ലക്ഷ്യത്തിനായുള്ള പോരാട്ടമാകും ലോകം ഉറ്റുനോക്കുന്നത്.
Read more »

അലൂവാലിയയുടെ വികൃതികള്‍

June 7, 2012
വര: സജിത്കുമാര്‍

പണ്ഡിതരേയും ശില്പികളേയും എന്നും ആദരിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസുകാര്‍. പ്രഥമ പ്രധാനമന്ത്രിയും പണ്ഡിതനായിരുന്നു. ശില്പിയുമായിരുന്നു. പിന്നേയുമുണ്ട് ശില്പികള്‍. ഇന്ദിരാ പ്രിയദര്‍ശിനി സോഷ്യലിസ്റ്റു ഇന്ത്യയുടെ ശില്പി, രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി, സോണിയാ ഗാന്ധി ശില്പികളുടെ ശില്പി. ആ കൂട്ടത്തില്‍ ഒരു മഹാശില്പി മന്‍‌മോഹനും. ആ മന്‍‌മോഹനും വേണ്ടേ ഒരു പിന്‍ഗാമി? വേണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. കാരണം, മന്‍‌മോഹന്‍ സിംഗില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഗതി എന്താകുമായിരുന്നു എന്ന് ആലോചിക്കുമ്പോഴേ നടുക്കമാണ്. ഉള്‍ക്കിടിലമാണ്. അത്രയും മഹാനായ ഒരു ശില്പിക്ക് രണ്ടാമന്‍ ഉണ്ടാകാതിരിക്കുകയോ? എങ്കില്‍ റോമാ സാമ്രാജ്യം നശിച്ചതു പോലെ നശിക്കാനായിരിക്കും ഇന്ത്യാ മഹാരാജ്യത്തിന്റേയും ഗതി.
Read more »

മരണവും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്

June 3, 2012
mn

ചെരുപ്പുള്ളവന് ചെരുപ്പിന്റെ സത്യവും ചെരിപ്പില്ലാത്തവന് മണ്ണിന്റെ സത്യവുമാണ് ഉണ്ടാകുക അങ്ങിനെ നാം ചെരുപ്പിട്ട് നടക്കുമ്പോള്‍ ലോകത്തെ ഒരു മൃദു മെത്തയായി കാണുകയും, ചെരുപ്പാണ് ജീവിതാനുഭവം എന്നൊരു അയഥാര്‍ത്ഥമായ അനുഭവത്തിലേക്ക് നാം എത്തി ചേരുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു ഇരിപ്പിടം കിട്ടുകയും ഇരുത്തം വരികയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു മനോഭാവമല്ല നിങ്ങള്‍ പുറത്താക്കപ്പെടുകയും അലഞ്ഞു നടക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മനോഭാവം. രണ്ടു ലോകമുണ്ടെന്നും ഒരു ലോകം ജയിക്കുന്നവരുടെയും ഒരു ലോകം തോല്‍ക്കുന്നവരുടെയും ആണെന്നും ഒരു ലോകം ഉള്ളവരുടെയും ഒരു ലോകം ഇല്ലാത്തവരുടെയും ആണെന്നും ഉള്ള ഒരു സവിശേഷമായ ബോധം. അതൊരു വിപ്ലവബോധം കൂടിയാണ്. അതു എവിടെയും മുളപൊട്ടാവുന്ന ഒന്നാണ്. ഒഞ്ചിയത്തായാലും, പുന്നപ്രയായാലും, കൂത്തുപറമ്പായാലും, കയ്യൂരായാലും.
Read more »

വറചട്ടിയില്‍ നിന്നും എരിതീയിലേക്ക്

June 1, 2012
mint

ആര്‍ബിഐ നിരക്കു കുറച്ചില്ലെങ്കില്‍ അത് ബാങ്കുകള്‍ നല്‍കുന്ന വായ്പയെ ബാധിക്കും. എടുക്കുന്ന ലോണുകള്‍ക്കു ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും എന്നത് കമ്പനികളുടെ ഉത്പാദന ചിലവുയര്‍ത്തും. ഉയര്‍ന്ന പലിശനിരക്ക് താങ്ങാനാവാത്ത പല കമ്പനികളും ലോണ്‍ എടുക്കുന്നത് കുറയ്ക്കുകയും, തത്ഫലമായി ഉത്പാദനം തന്നെ വെട്ടിച്ചുരുക്കുകയും ചെയ്തേക്കും. ഇത് വ്യവസായ പുരോഗതിയെ ബാധിക്കുമെന്നു മാത്രമല്ല, കൂടുതല്‍ തൊഴിലുകളുടെ ഉത്പാദനത്തെ തടയുക കൂടി ചെയ്യും. ഉയര്‍ന്ന തൊഴിലില്ലായ്മ, ഉപഭോഗത്തേയും, തത്ഫലമായി ചോദനയേയും (demand) ബാധിക്കും. ചോദനയില്ലാതെ പിന്നെ ഉത്പാദനം വര്‍ധിക്കുന്നതെങ്ങിനെ?
Read more »

സ്വപ്നം

May 30, 2012
സ്വപ്നം

രാത്രിയുടെ രണ്ടോ, മൂന്നോ, നാലോ യാമാങ്ങളിലാവില്ല പകലിന്റെ നിസംഗ്ഗമായ ഇടവേളകളിലല്ല രാത്രിയുടെയോ പകലിന്റെയോ തിരിച്ചറിവുകളില്ലാത്ത ഏതോ ഭ്രാന്തന്‍ യാമങ്ങളിലായിരുന്നു തുടക്കം --- ഷെറിന്‍ മോള്‍ തോമസിന്റെ കവിത
Read more »

പത്രാധിപരുടെ പോക്രിത്തരം

May 29, 2012
പത്രാധിപരുടെ പോക്രിത്തരം

കൊലപാതകത്തെ പ്രഭാ വര്‍മ ന്യായീകരിച്ചു എന്നതാണ് കവിത നിര്‍ത്താനുള്ള പ്രധാന കാരണമായി ജയചന്ദ്രന്‍ നായര്‍ ഉയര്‍ത്തി കാണിക്കുന്നത്. പക്ഷേ, പ്രഭാ വര്‍മയുടെ ലേഖനം അങ്ങിനെ ചെയ്യുന്നില്ല. വേണമെങ്കില്‍ പ്രഭാ വര്‍മ പിണറായി വിജയനെ കുലംകുത്തി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അനുകൂലിക്കുകയാണ് എന്നു പറയാം. അപ്പോള്‍ അതാണോ ജയചന്ദ്രന്‍ നായരുടെ പ്രശ്നം? പിണറായി വിജയനെ അനുകൂലിച്ചാല്‍ അതിനര്‍ത്ഥം 'കൊലപാതകങ്ങളെ അനുകൂലിക്കുന്നുവെന്നാണോ'? അതോ പിണറായി വിജയനെയോ, സിപിഎമ്മിനേയോ എവിടെയെങ്കിലും, ഏതെങ്കിലും രീതിയില്‍ അനുകൂലിക്കുന്നവര്‍ എഴുതുന്നത് ഒരുകാലത്തും മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കില്ലെന്നാണോ? ഇതാണോ അഭിനവ ചുല്യാറ്റിസം?
Read more »

സജിത്-സ്പീക്: ഭാരതീയ മോഡി പാര്‍ടി

May 29, 2012
BJP


Read more »

ഇതാണ് ഞങ്ങ പറഞ്ഞ യുപിഎ

May 24, 2012
pm

പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചു നടന്ന രണ്ടാം യുപിഎയുടെ മൂന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ വച്ച് സര്‍ക്കാരിന് ഇനി രണ്ടു വര്‍ഷം മാത്രമേ ഉള്ളുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റും യുപിഎ ചെയര്‍പേഴ്സനുമായ സോണിയാ ഗാന്ധി മുന്നറിയിപ്പു നല്‍കിയത് മേയ് 22നായിരുന്നു. അതേ ദിവസം തന്നെ, അഘോഷചടങ്ങുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ്, പാര്‍ലമെന്റിന്റെ വേനല്‍കാല സമ്മേളനത്തിന്റെ അന്ത്യം കുറിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞത് നേട്ടങ്ങളൊരുപാടുണ്ടെങ്കിലും യുപിഎ സര്‍ക്കാര്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതുണ്ടെന്നാണ്. 'മികച്ച പ്രകടനം' എന്നതുകൊണ്ട് ഭരണസഖ്യത്തിലെ ഏറ്റവും പ്രധാനികളായ രണ്ടു പേര്‍ എന്താണ് ഉദ്ദേശിച്ചതെന്നു മനസിലാക്കാന്‍ ഇന്ത്യാക്കാര്‍ക്ക് ഇരുപത്തിനാലു മണിക്കൂര്‍ പോലും വേണ്ടി വന്നില്ല എന്നതാണ് സത്യം.
Read more »

DP ON EMAIL

Your Email:

വിഷയങ്ങള്‍